അമ്മേ, ദേവി സരസ്വതീ, ഭഗവതീ, വാഗീശ്വരി, ഭാരതീ
വിദ്യാദേവി, പുരന്ദരീ, കലകൾ തൻ മാതേ, മനോഹാരിണീ
കൊല്ലൂർ വാസിനി, ഹംസചാരി, വരദേ, പദ്മാസനപ്രേയസീ
ഒന്നെന്നെ വരവാണി, നോക്കുക, കടക്കണ്ണാകിലും തൃപ്തനേൻ
അമ്മേ, ശങ്കരപാത പിൻതുടരവേ കൊല്ലൂരിലെത്തി, ക്ഷണാൽ
മുമ്പോട്ടില്ലിനി യാത്രയെന്നു കരുതി ചാപല്യമോലുന്നവൾ
കൊല്ലൂരെന്നല്ല, രാമൻ മഴുവതിനാൽ തീർത്തതാം കേരളത്തിൽ-
ക്കൂടിത്തന്റെയനുഗ്രഹം ചൊരിയുവാനംബേ വസിക്കുന്നു നീ
അമ്മേ, വേണ്ടയെനിക്കു സ്വത്തു വകകൾ, തോട്ടങ്ങൾ, ബംഗ്ലാവുകൾ
അംബേ, ഹൃത്തിലിവന്നു മോഹമുളവായീടുന്നതില്ലൊന്നിനും
മോഹിച്ചീടുന്നതില്ലാ മനുജനു മതി കെട്ടുന്ന മദ്യങ്ങ-
ളെന്ന, ല്ലെൻ പത്ന്യേതരയാമൊരുവളേ മോഹിപ്പതില്ലാ ദൃഢം
ഇല്ലാ മോഹമെനിക്കു, വേണ്ട പദവി, ലോകം ഭരിച്ചീടുവാ-
നുള്ളോരാഗ്രഹമൊട്ടുപോലുമിവനെത്തൊട്ടിട്ടുമില്ലേതുമേ
ആയീടേണ്ടവതാരവും ഗുരുവുമേ വേണ്ടാശ്രമം, ശിഷ്യരും
വേണ്ടാ ദേവി, യിവന്നു സൗഖ്യമുതിരും സ്വപ്നങ്ങൾ, മോഹങ്ങളും
അമ്മേ, നിൻ സവിധേ പുകഞ്ഞമരുമാ മാലേയമായീടണം
ത്വൽബിംബത്തിനെ ശുദ്ധമാക്കിടുമൊരാ നീരായൊലിച്ചീടണം
നിൻ പീഠത്തിലമർന്നു നിന്നിലലിയും പൂവാകണം നിത്യവും
നിന്മുന്നിൽ തെളിയുന്ന ദീപമതിലെ നെയ്യായ് മറഞ്ഞീടണം
നിൻ ചുണ്ടിൻ പരിരംഭണാൽ സുകൃത കുംഭങ്ങൾ വഹിക്കുന്നൊരാ
തീർത്ഥം പോൽ തവ ഭക്തരിൽ മറയുവാനുണ്ടാഗ്രഹം, കേൾക്കു നീ
ഹേ, ദേവീ, തവ മണ്ഡപത്തിലൊരുനാൾ പുക്കങ്ങിരുന്നെത്രയും
ഭക്ത്യാ നിന്നുടെ കീർത്തനങ്ങളുരിയാടീടുന്നതിന്നാഗ്രഹം
അമ്മേ നിന്നുടെ പാദസേവ ദിനവും മുട്ടാതെ ചെയ്തീടുവാൻ
ചെമ്മേയെൻ ശിരസ്സിങ്കൽ നിൻ കരതലം ചേർക്കേണമേ, അംബികേ
നിൻ ക്ഷേത്രത്തിനു ചുറ്റുമായ് വലതു വച്ചീടും ദശാന്തത്തിലായ്
നിൻ തൃച്ചേവടി മുന്നിൽ വീണു മരണം കാംക്ഷിപ്പിതേനംബികെ
വിദ്യാദേവി, പുരന്ദരീ, കലകൾ തൻ മാതേ, മനോഹാരിണീ
കൊല്ലൂർ വാസിനി, ഹംസചാരി, വരദേ, പദ്മാസനപ്രേയസീ
ഒന്നെന്നെ വരവാണി, നോക്കുക, കടക്കണ്ണാകിലും തൃപ്തനേൻ
അമ്മേ, ശങ്കരപാത പിൻതുടരവേ കൊല്ലൂരിലെത്തി, ക്ഷണാൽ
മുമ്പോട്ടില്ലിനി യാത്രയെന്നു കരുതി ചാപല്യമോലുന്നവൾ
കൊല്ലൂരെന്നല്ല, രാമൻ മഴുവതിനാൽ തീർത്തതാം കേരളത്തിൽ-
ക്കൂടിത്തന്റെയനുഗ്രഹം ചൊരിയുവാനംബേ വസിക്കുന്നു നീ
അമ്മേ, വേണ്ടയെനിക്കു സ്വത്തു വകകൾ, തോട്ടങ്ങൾ, ബംഗ്ലാവുകൾ
അംബേ, ഹൃത്തിലിവന്നു മോഹമുളവായീടുന്നതില്ലൊന്നിനും
മോഹിച്ചീടുന്നതില്ലാ മനുജനു മതി കെട്ടുന്ന മദ്യങ്ങ-
ളെന്ന, ല്ലെൻ പത്ന്യേതരയാമൊരുവളേ മോഹിപ്പതില്ലാ ദൃഢം
ഇല്ലാ മോഹമെനിക്കു, വേണ്ട പദവി, ലോകം ഭരിച്ചീടുവാ-
നുള്ളോരാഗ്രഹമൊട്ടുപോലുമിവനെത്തൊട്ടിട്ടുമില്ലേതുമേ
ആയീടേണ്ടവതാരവും ഗുരുവുമേ വേണ്ടാശ്രമം, ശിഷ്യരും
വേണ്ടാ ദേവി, യിവന്നു സൗഖ്യമുതിരും സ്വപ്നങ്ങൾ, മോഹങ്ങളും
അമ്മേ, നിൻ സവിധേ പുകഞ്ഞമരുമാ മാലേയമായീടണം
ത്വൽബിംബത്തിനെ ശുദ്ധമാക്കിടുമൊരാ നീരായൊലിച്ചീടണം
നിൻ പീഠത്തിലമർന്നു നിന്നിലലിയും പൂവാകണം നിത്യവും
നിന്മുന്നിൽ തെളിയുന്ന ദീപമതിലെ നെയ്യായ് മറഞ്ഞീടണം
നിൻ ചുണ്ടിൻ പരിരംഭണാൽ സുകൃത കുംഭങ്ങൾ വഹിക്കുന്നൊരാ
തീർത്ഥം പോൽ തവ ഭക്തരിൽ മറയുവാനുണ്ടാഗ്രഹം, കേൾക്കു നീ
ഹേ, ദേവീ, തവ മണ്ഡപത്തിലൊരുനാൾ പുക്കങ്ങിരുന്നെത്രയും
ഭക്ത്യാ നിന്നുടെ കീർത്തനങ്ങളുരിയാടീടുന്നതിന്നാഗ്രഹം
അമ്മേ നിന്നുടെ പാദസേവ ദിനവും മുട്ടാതെ ചെയ്തീടുവാൻ
ചെമ്മേയെൻ ശിരസ്സിങ്കൽ നിൻ കരതലം ചേർക്കേണമേ, അംബികേ
നിൻ ക്ഷേത്രത്തിനു ചുറ്റുമായ് വലതു വച്ചീടും ദശാന്തത്തിലായ്
നിൻ തൃച്ചേവടി മുന്നിൽ വീണു മരണം കാംക്ഷിപ്പിതേനംബികെ